ചെറിയ വീടുകൾക്കും നികുതി വരുന്നു.

500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്ര അടിയിൽ (100 ചതുരശ്ര മീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസിൽ കെട്ടിടനികുതി അടയ്ക്കാൻ കഴിയുന്നത്.


500 മുതൽ 600 വരെ ചതുരശ്ര അടിയുള്ള വീടുകളെ ആദ്യ സ്ലാബിൽ ഉൾപ്പെടുത്തും. 600 മുതൽ 1000 ചതുരശ്രഅടി രണ്ടാം സ്ലാബിൽ ആവും ഉൾപ്പെടുത്തുക. ആദ്യം ഇസ്ലാമിന് ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്.

ഈ ടാക്‌സ് ഒറ്റ തവണത്തെക്ക് ആണ്. നികുതിനിരക്ക് തീരുമാനമായിട്ടില്ല.


ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരം മന്ത്രിസഭയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. 300 ചതുരശ്ര അടിയിൽ കൂടുതൽ ഉള്ളവർക്ക് നികുതി ഏർപ്പെടുത്താൻ ആയിരുന്നു ശുപാർശ.

500 ചതുരശ്ര അടിയിൽ കുറഞ്ഞ വീട് ഉള്ളവർ നിർധനരാകും എന്ന് കണക്കാക്കിയാണ് മന്ത്രിസഭ പരിധി ഉയർത്തിയത്.


മറ്റു പല ആവശ്യങ്ങൾക്കും നികുതി രസീത് ആവശ്യമായി വരുന്നു എന്നത് പരിഗണിച്ച് ചെറിയ വീടാണെങ്കിലും ടാക്‌സ് ഈടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മീഷൻ നിലപാട്.

നിലവിലെ നികുതി നിരക്ക്

1706 മുതൽ 1614 വരെ ചതുരശ്ര അടിയുള്ള വീടുകൾക്ക്

  • പഞ്ചായത്തിൽ 1950
  • നഗരസഭയിൽ 3500
  • കോർപ്പറേഷനിൽ 5200

ആഡംബരനികുതി തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആകുന്നു.

വീടുകളുടെ ആഡംബര ടാക്‌സ് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കി മാറ്റണമെന്ന് ധനകാര്യകമ്മീഷൻ ശുപാർശ ചെയ്തു. വില്ലേജ് ഓഫീസ് വഴി റവന്യു വകുപ്പാണ് ഇത് നിലവിൽ സ്വീകരിക്കുന്നത്.

3000 മുതൽ 10000 വരെ ചതുരശ്ര അടിയുള്ള 4 സ്ലാബുകൾ ആണ് ആഡംബരനികുതിക്ക് നിലവിലുള്ളത്. ഈ വർഷം ഏപ്രിൽ മുതൽ തദ്ദേശസ്ഥാപനങ്ങൾ ആയിരിക്കും ആഡംബര ടാക്‌സ് ഈടാക്കുക.

ആഡംബര ടാക്‌സ് ഒറ്റത്തവണത്തെക്ക് ഉള്ളതാണ്. 3000 ചതുരശ്രഅടിയിൽ കൂടുതലുള്ള അൺ എയ്ഡഡ് സ്കൂളുകൾക്ക് ആഡംബര ടാക്‌സ് ഏർപ്പെടുത്തണമെന്ന ശുപാർശയിൽ മന്ത്രിസഭാ തീരുമാനം എടുത്തിട്ടില്ല.

ഒരാൾക്ക് ഒറ്റ തണ്ടപ്പേര് ; ആദ്യം പുതിയ ആധാരങ്ങൾ മാത്രം